2014, ജനു 5

വർഗ സമരം


രാവിലെ പരാതിയുമായി രാജാവിനെ കാണാൻ ഇറങ്ങിയതായിരുന്നു സഖാവ്. കൊട്ടാരത്തിലെ ഒരുക്കങ്ങളും ഭടന്മാരെയും ആയുധങ്ങളും കണ്ട സഖാവിന്റെ തൊണ്ട വരണ്ടു. ഒരു കാപ്പി കുടിച്ചാലോ എന്ന മുതലാളിയുടെ ക്ഷണത്തെ മനസ്സാൽ ആശ്ലേഷിച്ചു സഹ നടന്മാര്ക്കൊപ്പം സഖാവും യാത്രയായി. മുന്തിയ നക്ഷത്ര ഹോട്ടലിൽ ഓറഞ്ച് ജൂസും നുണഞ്ഞിരുന്ന സഖാവിനോട് മുതലാളി പറഞ്ഞു, "കൌമാരത്തിൽ കമ്മ്യുണിസ്റ്റ് ആവാത്തവൻ കാശിനു കൊള്ളില്ല. കൌമാരം കഴിഞ്ഞും കമ്യുണിസ്റ്റ് ആയി തുടരുന്നവനും കാശിനു കൊള്ളില്ല" രക്തം ചെറുതായിട്ട് ചൂടായി. പക്ഷെ തിളച്ചില്ല. പഞ്ച നക്ഷത്ര ശീതീകരണ യന്ത്രത്തിന്റെ ഒരു പവർ. എന്തായാലും മീറ്റിംഗ് കഴിഞ്ഞു സഖാവ് ഇറങ്ങി നടന്നു. നടന്നു തളർന്നപ്പോൾ ഒന്ന് വിശ്രമിക്കാം എന്ന് കരുതി നഗരത്തിലെ ശ്മശാനത്തിൽ ഒരു ബീഡിയും കത്തിച്ചു ഇരിപ്പായി. സാധാരണ കറങ്ങി നടക്കുന്ന പ്രേതങ്ങളെ ഒന്നും കാണുന്നില്ല.  പണ്ട് കണ്ടിട്ടില്ലാത്ത അരാഷ്ട്രീയ ആത്മാക്കൾ അവിടെയൊക്കെ അലഞ്ഞു തിരിയുന്നു. ആപ് ആണ് പോലും ആപ്. വൈകിട്ട് വരെ ഇരുന്നിട്ടും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രേതത്തെ പോലും കാണാത്ത നിരാശയിൽ സഖാവ് ഒരു കുഴി കുഴിച്ചു അതിൽ ഇറങ്ങി കിടന്നു. അരികില ഒരു ചുമ്മന്ന കൊടിയും കുത്തി വെച്ച് . ഉടൻ തന്നെ ലാൻഡ്‌ രോവറിൽ ഒരു പറ്റം സഖാക്കൾ വന്നിറങ്ങി കുഴിക്കു മുകളിൽ ഒരു മുട്ടൻ മണ്ഡപം പണിഞ്ഞു. എന്നിട്ടവർ  രക്ത സാക്ഷികൾ സിന്ദാബാദ് എന്നുരുവിട്ടു കൊണ്ടിരുന്നു. സഖാവോ കുഴിയിൽ കിടന്നു ശ്വാസം മുട്ടിയിട്ടും മരിച്ചില്ല