Nov 19, 2009

ചിരിച്ചു പോയി കുഞ്ഞേ

ടിന്റു മോന്‍ ഗണപതിയോട്

എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്

കാര്‍ തള്ളല്‍

പെട്രോള്‍ തീര്ന്നു........
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു


ടിന്റു മോന്‍ അമ്പലത്തില്‍

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്
അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന്‍ : എന്റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു


ടൂത്ത് പേസ്റ്റ്

ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ

.

.
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ



പരീക്ഷ

പരീക്ഷക്ക്‌ പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്റുമോന്‍ ലാസ്റ്റ് പേജില്‍ എഴുതി

.
.
.
.
ഒറ്റ തന്തക്കു പിറന്നവന്‍ ആണേല്‍ ജയിപ്പിക്കെടാ ..........


പ്രണയം

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "
--കമല സുരയ്യ
'
'
'
'
'

"പ്രണയിക്കാം പക്ഷെ തലയിലാവരുത് "
-ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച്‌ )


ക്വട്ടേഷന്‍

ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു.....
ഇതില്‍ നിന്നും എന്തു മനസിലാക്കാം....?

ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “.......

ടിന്റു മോന്റെ സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!



ടിന്റു മോനും മാമനും

ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം .



ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്

ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
.

.
.
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

ചന്ദ്രനില്‍ വെള്ളമുണ്ടു

എഷിയാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "

ടിന്റു മോന്റെ അപ്പൂപന്‍

അപ്പൂപന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്റുമോന്‍ : " ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ
അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"


ബസ്സ് ഓട്ടം

ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "

FTV

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍
" പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ "

മന്ത് നിവാരണം

ഒരു പെട്ടി ഗുളികയുമായി ആരോഗ്യ കേരളത്തിലെ പ്രബുദ്ധരായ ഉദ്യോഗസ്ഥര്‍ മന്ത് നിവാരണത്തിന്ഇറങ്ങി. പണ്ടു എലിപ്പനി പിള്ളേരില്‍ ആണ് പ്രയോഗിച്ചതെങ്കില്‍ ഇത് മുതിര്‍ന്നവരെയും കുട്ടികളെയുംഒരു പോലെ ലക്ഷ്യമിട്ട ഒരു പരിപാടി ആണ്. കഴിച്ച ഒത്തിരി പേര്‍ തല കറങ്ങി വീഴുകയും ശര്‍ദ്ദിക്കുകയുംഒക്കെ ചെയ്തു. പതിവ് പോലെ ഇതെല്ലം പതിവാണെന്ന പതിവ് പല്ലവിയില്‍ പരിവേധനങ്ങള്‍ പൂട്ടികെട്ടി ആരോഗ്യ കേരളം മുന്നോട്ട് തന്നെ. കേള്‍ക്കാന്‍ ആരും ഇല്ല എന്നറിയാം. എന്നാലും ഇത്തരംമരുന്നുകള്‍ കുത്തി വെക്കുന്നതിനു മുന്‍പ് അതിന്റെ പരീക്ഷണ ഫലങ്ങള്‍ ഒന്ന് പരസ്യപ്പെടുതുന്നത്മനസ്സമാധാനതിനെങ്കിലും നന്നായിരിക്കും. അല്ലെങ്കില്‍ മന്ത്രിക്കു മരുന്ന് കഴിച്ചു ഉത്ഘാടനം ചെയ്യുന്നതിന്പകരം അത് അടുത്തു നിക്കുന്നവന്റെ അണ്ണാക്കിലേക്ക് തിരുകി ഉത്ഘാടനം ചെയ്യേണ്ടിവരും

Nov 18, 2009

തരൂര്‍ - ഒരു നേര്‍ക്കാഴ്ച

കെന്നി എന്ന മഹാന് നന്ദി. മന്ത്രിയുമായി വെറും മുപ്പതു പേരുള്ള ഒരു ഒത്തു ചേരലിന് കളം ഒരുക്കിയതിനു. പുറത്തു വന്ദേ മാതര സംഘങ്ങള്‍ തന്റെ കോലം കത്തിച്ചു മുദ്രാവാക്യങ്ങള്‍ അലറി വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ആരുടെയും മനം കുളിര്‍പ്പിക്കുന്ന പുഞ്ചിരിയുമായി തരൂര്‍ കടന്നു വന്നു. കരു മുരു വിവാദം മുഖ്യ ചര്‍ച്ചാ വിഷയമായ കെ പി സി സി യോഗത്തില്‍ അല്‍പ സമയം കൂടുതല്‍ ചിലവഴിക്കേണ്ടി വന്നു എന്ന ക്ഷമാപണത്തോടെ. യാതൊരു മുന്‍വിധികളും ഇല്ലാതെ ഞാന്‍ ഇതാ അങ്കത്തിനു തയ്യാര്‍ എന്ന മട്ടില്‍ ഉപവിഷ്ടനായ തരൂരിനെ, അങ്കിള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ , തിരുഞ്ഞെടുപ്പിനു മുന്‍പും പിന്‍പും ഉള്ള അദ്ധേഹത്തിന്റെ വാഗ്ദാനങ്ങളെ പറ്റി സംസാരിക്കാന്‍ ക്ഷണിച്ചു . ഒപ്പം വന്ന ഖദര്‍ ധാരി, ആ വാഗ്ദാനങ്ങലുട്ടെ ലിസ്റ്റ് വാങ്ങി ഓടിച്ചു നോക്കുന്നത് കണ്ടു. കപ്പലണ്ടി പോതിയാനാണോ എന്തോ ? രണ്ടു കോടി രൂപയുടെ എം പി ഫണ്ട്‌ വിനിയോഗത്തെ പറ്റി പറയാന്‍ ആണ് മന്ത്രി ആദ്യത്തെ പത്തു മിനിറ്റ് വിനിയോഗിച്ചത്. മുഴുവന്‍ ഫണ്ടും വിനിയോഗിക്കാന്‍ ഉള്ള പ്രവര്‍ത്തന രേഖകള്‍ തയ്യാറായി കഴിഞ്ഞു എന്നും , ഓരോ പദ്ധതിക്കും അംഗീകാരം കിട്ടുന്ന മുറക്ക് അത് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധപ്പെടുത്താം എന്നും അദ്ദേഹം ഉറപ്പു തന്നു. അതൊന്നു കഴിഞ്ഞപ്പോള്‍ എന്റെ ഊഴം എത്തി.

പേര് പറഞ്ഞു പരിചയപ്പെടുത്താന്‍ മറന്ന ഞാന്‍ (അടി.. അടി..), നഗരത്തെ ഒരു മെട്രോ നഗരം ആക്കാന്‍ സഹായകമായ, തുറമുഖം, ഹൈക്കോടതി ബെഞ്ച്‌, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ പറ്റി പറയാന്‍ ആണ് എന്റെ അവസരം വിനിയോഗിച്ചത്. കൂട്ടത്തില്‍, എം പി ഫണ്ട് വിനിയോഗത്തെ പറ്റി ഉപന്യസിക്കുന്ന മറ്റു "സാധാരണ രാഷ്ട്രീയം" അല്ല അദ്ദേഹത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് ഓര്‍മിപ്പിക്കാനും ഞാന്‍ മറന്നില്ല. ഒരു രത്ന ചുരുക്കം

ഹൈക്കോടതി ബെഞ്ച്‌ - നടക്കില്ല. പറഞ്ഞത് ശെരി ആണെങ്കില്‍ , കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൊത്തത്തില്‍ അതിനു എതിരാണ്. ഭൂരിഭാഗം വക്കീലന്മാരും. അത് കൊണ്ടു ജനകീയ മുന്നേറ്റം കൊണ്ടു മാത്രമേ ഈ സ്വപ്നം സഫലം ആവൂ

തുറമുഖം - കേരള സംസ്ഥാന സര്‍കാരിന്റെ പ്രശ്നം. എന്ത് സഹായത്തിനും അദ്ദേഹം തയ്യാര്‍

വിദ്യാഭ്യാസം - മെഡിക്കല്‍ കോളേജ് ഒരു അന്താരാഷ്ട്ര പഠന കേന്ദ്രം ആയി ഉയര്‍ത്തും. നടന്നാല്‍ കൊള്ളാം

മഴ വെള്ള സംഭരണം ഉള്‍പ്പെടെ മറ്റു ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്റെ സഹായം വാഗ്ദ്ദാനം ചെയ്തു. കൂട്ടത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെയും അച്ചു മാമനെയും, അഴുകി നാറിയ നമ്മുടെ സംവിധാനങ്ങളെയും പറ്റി ഒന്ന് രണ്ടു അഭിപ്രായം

ചുരുക്കി പറഞ്ഞത്, യാതൊരു എക്സിക്യുടിവ് അധികാരങ്ങളും ഇല്ലാത്ത പാവം എം പി ഞാന്‍. എനിക്കെന്തു ചെയ്യണമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഴുകി നാറിയ ഈ സംവിധാനം മാറണം. ഈയുള്ളവന് ഒരൊറ്റ സംശയം, തിരഞ്ഞെടുപ്പ് സമയത്ത് ഇതൊന്നും അല്ലല്ലോ പറഞ്ഞത് ?

Oct 30, 2009

സമത്വം എന്നൊരാശയം ...


പറയുമ്പോ വമ്പന്‍ സോഷ്യലിസ്റ്റ്‌. കയ്യിലിരുപ്പോ നേരെ കടക വിരുദ്ധവും. എന്റെ കാര്യം തന്നെ ആണ് പറഞ്ഞു വരുന്നത്. ചെറിയൊരു കെടപ്പാടവും ഒരു മാരുതി ആള്‍ട്ടോ യും ഉണ്ടെങ്കി തീരുന്ന പാര്‍പ്പിട, വാഹന പ്രശ്നങ്ങളെ നാല് പേരുള്ള നമ്മുടെ കുടുംബതിനുള്ളൂ . പക്ഷെ സമ്മതിക്കുമോ മനസ്സിലെ അത്യാഗ്രഹി. ഐഡിയ ഡ്രീം ഹോമിലെ വീടും, നമ്മുടെ മമ്മുക്കയുടെ ഓഡി കു സെവെനും ഒക്കെ സൊപ്നം കാണല്‍ ആണ് രാത്രി എന്റെ പ്രധാന പണി. പിന്നെ ഒരു വശത്തൂടെ സമത്വം പ്രസംഗിക്കലും. ഞാന്‍ ഒരു മൂരാച്ചി ആണോ എന്ന് എന്റെ ഭാര്യ വരെ ചോദിച്ചു തുടങ്ങി.


പക്ഷെ അവശനും, അടിച്ചമര്‍ത്തപ്പെട്ടവനും അടിയാനല്ലെന്നും, അധ്വാനിക്കാന്‍ തയ്യാറെങ്കില്‍ അവനും നമ്മളെ കൊണ്ടു കഴിയുന്ന മൂലധന സഹായം നല്‍കണം എന്നും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. അത് ചെയ്യാനും ശ്രമിക്കുന്നു. അത് കൊണ്ട് സഖാക്കളെ,
സമത്വം എന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍ ,
നമ്മുക്ക് സ്വര്‍ഗമിങ്ങു തന്നെ അന്നുമിന്നും എന്നുമേ

Oct 29, 2009

തരൂര്‍ മാഹാത്മ്യം











തിരഞ്ഞെടുപ്പ് പ്രമാണിച്ചു നടന്ന അനവധി സല്കാരങ്ങളില്‍ ഒന്നില്‍ തെമ്മാടി ഷാജി എന്ന് വിളിക്കുന്ന ഒരു പഴയ സഖാവ് എന്നോടു തരൂരിന് വോട്ട് ചെയ്യുന്നില്ലേ എന്ന് ചോദിച്ചു. വിവരം ഉള്ളവന്‍ രാഷ്ട്രീയത്തില്‍ വരണം എന്ന് ഇടയ്ക്കിടയ്ക്ക് മുറവിളി കൂട്ടുന്ന എന്നെ ഒന്ന് ഇരുത്താനും കൂടി ആയിരിക്കണം അവന്‍ അങ്ങനെ ചോദിച്ചത്. പക്ഷെ എന്റെ ഉത്തരം ഫെയര്‍ലി സിമ്പിള്‍ ആയിരുന്നു. എന്നെക്കാളും പൊക്കവും, സൌന്ദര്യവും, വിദ്യാഭ്യാസവും, കാശും ഉള്ള ഒരുത്തനെ ഞാന്‍ വോട്ടു കൊടുത്തു ജയിപ്പിക്കാനോ ? അതിനു ഞാന്‍ ചത്ത്‌ ജീവിക്കണം.

ഇത് കാര്യങ്ങളുടെ മലയാളി വശം. മറിച്ച് ചിന്തിക്കുമ്പോള്‍ , ദന്ത ഗോപുരങ്ങളുടെ കാവല്‍ക്കാരെ ഇതാ സ്വര്‍ഗത്തില്‍ നിന്ന് നിങ്ങളുടെ ഇടയന്‍ നേരിട്ട് വരുന്നു എന്ന് പറയാനാണ് എനിക്ക് തോന്നിയത്. സുന്ദരനും, സമ്പന്നനും ആയ, കൈക്കൂലി കാലിനു ചവുട്ടി എറിയുന്ന, മധ്യ വര്‍ഗ്ഗത്തിന്റെ മിശിഹാ ഇതാജയിച്ചു വരുന്നു. ഇനി എല്ലാം സുന്ദരം സുരഭിലം.

പാറ കെട്ടുകള്‍ക്കു മുകളില്‍ നിന്ന് ഉമ്മര്‍ വിളിച്ചു പറഞ്ഞു.
"ശോഭേ, നിനക്ക് ഞാന്‍ പോര്‍ട്ട്‌ കൊണ്ടെ തരും, കോടതി കൊണ്ടെ തരും, ആന കൊണ്ടെ തരും, ചേന കൊണ്ടെ തരും"

സുന്ദരന്‍ ജയിച്ചു. വെറുതെ അങ്ങ് പാസായി എന്ന് പറഞ്ഞാ പോരാ. ഫസ്റ്റ് റാങ്കില്‍ പാസായി മന്ത്രി ആയി. ആയതും, സരസ്വതി വിളയാടി ഇരുന്ന നാവില്‍ ഗുളികന്‍ കേറി ടെന്റ് കെട്ടി. വിശുദ്ധ പശുക്കള്‍ക്ക് ജയ് വിളിച്ചു കന്നാലി ക്ലാസില്‍ യാത്ര. ട്വിട്ടരില്‍ പുക പാറുന്ന ട്വീട്ടുകള്‍ . അനന്തപുരിയില്‍ പൊടി പാറുന്ന ആഘോഷം. എല്ലാം ബഹള മയം.


മറ്റൊന്നും വേണ്ട സാര്‍ , അങ്ങ് പണ്ടു പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ കൊണ്ടു വരും എന്ന് ഈയുള്ളവനെ ഒരു ലേഖനം വഴിയോ, ട്വീറ്റ്‌ വഴിയോ, ബ്ലോഗ്‌ വഴിയോ ഒന്ന് എന്‍ലൈടെന്‍ ചെയ്യുമോ. വോട്ട് ചെയ്തില്ലെങ്കിലും ഒരു വോട്ടര്‍ അല്ലെ ഞാനും. അറിയാന്‍ ആഗ്രഹം കാണില്ലേ ?

ഹിയര്‍ ആര്‍ മൈ കൊസ്ട്യന്‍സ്.


തുറമുഖം ? എപ്പോ എങ്ങനെ
കോടതി ? എപ്പോ എങ്ങനെ
കുടി വെള്ളം ? എപ്പോ എങ്ങനെ
ടെക്നോ സിറ്റി ? എപ്പോ എങ്ങനെ
വിദ്യാഭ്യാസ തലസ്ഥാനം ? എപ്പോ എങ്ങനെ
ബാര്‍സിലോന ? എപ്പോ ആവും എങ്ങനെ ആവും ?

അതോ ഇതൊക്കെ രഹസ്യം ആണോ ?

കാര്യം ഇതൊക്കെ പറഞ്ഞാലും ഈയിടെ അങ്ങയുടെ ഒരു പ്രസംഗം കേട്ടു. ഗംഭീരം.

Jul 31, 2009

വ്യാഴ മാന്ദ്യം

ഇന്നലെ ഭാരതീയ ജ്യോതിഷ പ്രകാരം വ്യാഴം വീണ്ടും മകര രാശിയില്‍ പ്രവേശിച്ചു. ധന കാരകനായവ്യാഴത്തിന്റെ മകരത്തിലെ സ്ഥിതി വീണ്ടും ഒരു അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നമ്മെനയിച്ചേക്കും. ഇത് ഒക്ടോബര്‍ മാന്ദ്യം എന്ന പേരില്‍ കാലാന്തരങ്ങളോളം അറിയപ്പെടും

നോസ്റെര്‍ ഡാ കുട്ടപ്പന്‍

Jul 20, 2009

മുപ്പത്തഞ്ചു വര്‍ഷത്തെ സര്‍വീസ്‌

1974. ജനനം
1977. എല്‍ കെ ജി അഡ്മിഷന്‍ - Holy Angels High School, Adoor
1978. ആദ്യ പ്രസംഗം
1979. ഒന്നാം ക്ലാസ്സ്
1981. അനിയന്റെ ജനനം - അരവിന്ദ്
1984. ആദ്യത്തെ ശബരി മല കയറ്റം
1985- 1987. കള്ളത്തരങ്ങളുടെ നീണ്ട പരമ്പര - ജീവിതത്തിലെ ഏറ്റവും മോശം സമയം
1987. മനസ്സില്‍ മൊട്ടിട്ട ആദ്യ പ്രണയം
1989. ഒരു മാസത്തെ സംഗീത പഠനം
1989. എസ് എസ് എല്‍ സി പാസ്‌
1989- 1991. പ്ലസ്‌ ടു പഠനവും പാസ്സും , St Thomas Residential School, തിരുവനന്തപുരം
1991. എഞ്ചിനീയറിംഗ് അഡ്മിഷന്‍ TKM College of Engineering, കൊല്ലം
1991. ചീട്ടു കളി പഠിച്ചു
1992. ആദ്യമായി ഒരു പരീക്ഷ തോറ്റു - Engineering Mechanics
1992. കേരള യാത്ര
1992. പുകവലിക്കു തുടക്കം
1993. തെക്കേ ഇന്ത്യന്‍ പര്യടനം - Bangalore, Mysore, Ootty
1993. കുടജാദ്രിയില്‍ കുടി കൊണ്ടു - പന്ത്രണ്ടു കിലോ മീറ്റര്‍ മല കയറ്റം. ആദ്യമായി മദ്യം രുചിച്ചു
1993. കീച്ച്, റമ്മി, അമ്പത്താറു , മൂവായിരം, ഇരുപത്തെട്ടു, കഴുത - ചീട്ടു കളിയില്‍ പ്രാവീണ്യം
1994. SFI ഇലക്ഷന്‍ പ്രചരണം. വലത്ത് നിന്നും ഇടത്തേക്ക് ഉള്ള വലിയ മാറ്റം
1995. അഖിലേന്ത്യാ പര്യടനം - Madras, Shimla, Delhi, Agra, Goa, Malpe, Punjab
1993. താജ് മഹലും, ഷിംലയിലെ മഞ്ഞും, ജലന്ധറിലെ പേടിപ്പെടുത്തുന്ന സായാഹ്നവും
1995. ബിരുദ ധാരി
1995. മഞ്ഞ പിത്തവും ചിക്കന്‍ പോക്സും - രോഗാരിഷ്ടതകളുടെ കാലം
1996. ആദ്യത്തെ ജോലിയും ശമ്പളവും - Wipro GE Medical Systems
1996- 1997. ബെങ്കലുരുവില്‍ താമസം. എയര്‍പോര്‍ട്ട് റോഡിലെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍
1996. രണ്ടു ദിവസത്തെ വയലിന്‍ പഠനം
1996. ആദ്യ വിമാന യാത്ര - Jet Airways to Delhi
1996. ആദ്യ വിദേശ യാത്ര. Milwauke, Wisconsin
1997. ഹൊഗനെക്കലിലെക്കു ഒരു യാത്ര. വട്ട വള്ളത്തിലെ മറക്കാനാവാത്ത സവാരി
1997. അമേരികന്‍ ഐക്യ നാടുകളില്‍ ആദ്യ ജോലി - Connectus
1997. നയാഗ്ര ദേവിയെ തൊഴുതു, ഷേനണ്ടോവയിലെ വസന്തം, വാഷിംഗ്‌ടണ്‍ ഡി സി, ന്യൂയോര്‍ക്ക്‌ സന്ദര്‍ശനം
1997. ആദ്യ ജപ്പാന്‍ സന്ദര്‍ശനം - NEC Japan
1998. ബോസ്ട്ടനിലേക്ക് മാറി താമസം - ജീവിതത്തിലെ നല്ല സമയം
1998. ആദ്യത്തെ ഫ്ലോറിഡ യാത്ര - ഡിസ്നി ലാന്‍ഡ്‌
1998. രണ്ടു വര്‍ഷത്തെ വിദേശ പഠനം - F W Olin Graduate School of Management
1998. ടൈം സ്ക്വയറിലെ പുതു വര്‍ഷ രാത്രി
1999. കൊര്‍ണേല്‍ സര്‍വകലാശാലയില്‍ രണ്ടു ദിവസം
1999. കര്‍മ ക്ലബ്ബിലെ നൃത്ത ചുവടുകള്‍
1999. ലാസ് വേഗസിലെ ചൂതിന്റെ രാത്രികള്‍
1999. നാഷ്വയിലെ മനോഹരമായ കൂടാരം
1999. കേപ് കോഡിലെ സുന്ദരമായ വാരാന്ത്യങ്ങള്‍
1999. ആദ്യ കാനഡ സന്ദര്‍ശനം
2000. വിവാഹിതന്‍ - ഭാര്യ സിന്ധു
2001. ആദ്യത്തെ പിരിച്ചു വിടല്‍
2001. സിന്ധുവും ഒത്തൊരു മഞ്ഞു മലയില്‍
2001. സിന്ധുവും ഒത്തൊരു ഗോവ യാത്ര
2001. ആദ്യത്തെ സ്റ്റാര്‍ട്ട്‌ അപ്പ്‌ അനുഭവം - ടെലിക്ക
2002. രണ്ടാം ഫ്ലോറിഡ യാത്ര
2002. ഫോക്സ് വുഡ്സ് ഇലെ ബ്ലാക്ക്‌ജാക്ക് ടേബിള്‍
2002. മെയിനിലെ മഞ്ഞു മലകളില്‍ ക്യാമ്പിംഗ്
2002. ആദ്യത്തെ നാടക അഭിനയം
2003. ആദ്യത്തെ കണ്മണി - മകന്‍ ദേവ നന്ദന്‍
2003. തിരിച്ചു നാട്ടിലേക്ക്
2003. കൂര്‍ഗിലേക്ക് ഒരു ഒരു യാത്ര
2004. സ്വന്തം കമ്പനി - ക്രിയേര
2004. 13 സെന്റിന് ഉടമ
2005. ബ്ലോഗിങ്ങ് തുടക്കം
2005. അഗസ്ത്യ കൂടം കയറിയ സാഹസിക യാത്ര
2005. വീട് പണിക്കു തുടക്കം
2006. ജ്യോതിഷ പഠനം
2006. ഗുട്ഗാവില്‍ ആദ്യം
2006. തേയില തോട്ടങ്ങള്‍ക്ക് നടുവില്‍ രണ്ടു ദിവസം - കുട്ടിക്കാനത്തെ കൂറ്റന്‍ ബംഗ്ലാവില്‍
2007. പുതിയ ഓഫീസിനു തുടക്കം
2008. രണ്ടാമത്തെ കുഞ്ഞു - മകള്‍ ശിവാനി
2008. സ്വന്തം വീട്
2008. പുതിയ ഓഫീസ്
2008. ആദ്യത്തെ യുറോപ്പ് യാത്ര
2008. ആദ്യത്തെ ദുബായ് യാത്ര
2009. ആദ്യമായി മുംബെയില്‍
2009. പോത്തും പുലിയും ഒത്തു ഗവിയിലെ രണ്ടു രാത്രികള്‍
2009. വര്‍ക്കല തീരത്ത് കുടുംബത്തിനൊപ്പം
2009. ജര്‍മന്‍ പഠനം -Goethe Zentrum
അനുസ്യുതം തുടരുന്ന ജീവിത യാത്ര - ഇനി എന്തൊക്കെ ആരൊക്കെ ആണോ ആവോ ?