എന്തിനും ഏതിനും ഉത്തരം തേടാന്‍ എന്നെ സഹായിക്കുന്ന അപ്പൂപ്പന്റെ ആത്മാവിനോടു ഞാന്‍ ഇതേപറ്റി കരഞ്ഞു പറഞ്ഞു. മുരളുന്ന ശബ്ദത്തില്‍ അദ്ദേഹം പിറുപിറുത്തു. "നിനക്ക് വേദനിക്കാന്‍ നഷ്ടസംഗീതങ്ങള്‍ എങ്കിലും ബാക്കി. ജീവിതത്തിന്റെ സംഗീതം എന്തെന്ന് പോലും അറിയാത്ത എത്ര എത്രപേര്‍ . അവരോ ?"
കണ്ണടച്ചു ഇരുട്ടാക്കി ഞാന്‍ എന്റെ പാട്ട് പെട്ടി ഉറക്കെ വെച്ച് ചരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചു